മാധ്യമപ്രവർത്തകർക്ക് കോവിഡ്; മിക്കവര്‍ക്കും ലക്ഷണങ്ങളില്ല; മീഡിയ കോളനി അടച്ചിടും
മാധ്യമപ്രവർത്തകർക്ക് കോവിഡ്; മിക്കവര്‍ക്കും ലക്ഷണങ്ങളില്ല; മീഡിയ കോളനി അടച്ചിടും
മുംബൈയില്‍ 51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാനല്‍ റിപ്പോർട്ടർമാരും ക്യാമറാൻമാൻമാരും പത്ര ഫോട്ടോഗ്രാഫര്‍മാരുമടക്കം 51 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റിവ് ആയ മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗലക്ഷണങ്ങളില്ല. കഴിഞ്ഞദിവസം വരെ ഡ്യൂട്ടി ചെയ്തിരുന്നതിനാല്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്ക് ക്വാറന്‍റീന്‍ നിര്‍ദേശം നല്‍കി. സയണിലെ മീഡിയ കോളനി അടച്ചിടും.
അതേസമയം, മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു. 24 മണിക്കൂറിനിടെ 552 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4200 ആയി. 223 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അനുദിനം വഷളാവുകയാണ് മഹാരാഷ്ട്രയിലെ സാഹചര്യം. മുംബൈയിൽ മാത്രമുള്ള രോഗബാധിതരുടെ എണ്ണം മൂവായിരത്തിലേക്ക് അടുക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പുറമേ മാധ്യമപ്രവര്‍ത്തകരിലേക്കും കോവിഡ് പടരുകയാണ്.
സംസ്ഥാനത്ത് ഇതുവരെ മരിച്ചതില്‍ 41 പേർക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു. ഇരുപത്തിയൊന്നും മുപ്പതും വയസ്സനിടിയിലുള്ള 5 പേരാണ് ഇങ്ങനെ മരിച്ചത്. മുംബൈ നഗരത്തിലെ 721 വാര്‍ഡുകളും അതിവേഗം വൈറസ് പടരുന്ന പുണെ, പിംപിരി ചിൻഞ്ച്വാഡ്, താനെ, മിര ഭയന്തര്‍ പ്രദേശങ്ങളും അതിതീവ്രബാധിതമേഖലകളായി പ്രഖ്യാപിച്ചു. ഇവിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.