കപ്യൂട്ടര്‍ സ്ഥാപനത്തിന്റെ മറവില്‍ കാക്കയങ്ങാട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ യുവാവിനെ മുഴക്കുന്ന് പോലീസ് അറസ്റ്റുചെയ്തു

0 650

കാക്കയങ്ങാട് കൂടലോട് സ്വദേശി കോറോത്ത്് അബ്ദുള്‍ ഗഫൂര്‍ (33) ആണ് അറസ്റ്റിലായത്. ഐ.ബിക്ക് ലഭിച്ച രഹസ്യ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അയാള്‍ പിടിയിലായത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ പ്രത്യേക സംവിധാനത്തിലൂടെ നിരക്ക് കുറച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ഇയാള്‍ചെയ്തത്. 2018 മുതല്‍ കാക്കയങ്ങാട്- മുഴക്കുന്ന് റോഡില്‍ സിഫ് സോഫ്റ്റ് ടെക്‌നോളജി എന്ന കപ്യൂട്ടര്‍ സര്‍വ്വീസ് സെന്ററിന്റെ മറവിലായിരുന്നു ദേശീയ സുരക്ഷയേ പോലുംബാധിക്കുന്ന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിദിനം പാക്കിസ്ഥാനില്‍നിന്നും മറ്റുമുള്ള വിദേശകോളുകള്‍ കാള്‍റൂട്ടിംങ്ങ് ഡിവൈസ് ഉപയോഗിച്ച് ഉപഭോക്താകള്‍ക്ക് മിതമായി നിരക്കില്‍ ലഭ്യമാക്കിയായിരുന്നു തട്ടിപ്പ്. മറ്റ് മൊബൈല്‍ സോവന ദാതാക്കള്‍ക്കും സര്‍ക്കാറിനും വലിയ നഷ്ടവരുത്തി വെക്കുന്ന രിതിയിലുള്ള വന്‍ തട്ടിപ്പാണ് നടത്തിയത്. ദിനം പ്രതി 3000നും 5000നും ഇടയില്‍ കോളുകള്‍ ഇത്തരത്തില്‍ നടത്തിയിരുന്നതായും കണ്ടെത്തി. ഇയാളുടെ സ്ഥാപനത്തില്‍ നിന്നും ഒരു കപ്യൂട്ടറും ലാപ്‌ടോപ്പും മൊബൈല്‍ ഫോണ്‍, കോള്‍ റൂട്ടിംങ്ങ് ഡിവൈസ് എന്നിവയും പിടിച്ചെടുത്തു. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി കോളുകള്‍ ഇയാള്‍ സ്വീകരിച്ചിരുന്നതായും സംശയിക്കുന്നു. ഗള്‍ഫ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ഫോണുകളില്‍ റീചാര്‍ജ്ജ് ചെയ്തു നല്കുകമാത്രമാണ് ചെയ്തതെന്നാണ് ഇവര്‍ പറയുന്നത്. പാക്കിസ്ഥാനുമായി ബന്ധമില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഐ.ബി ഉദ്യോഗസ്ഥര്‍ ഇത് മുഖവിലക്കെടുത്തിട്ടില്ല. സ്വകാര്യ കമ്പനിയുടെ നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. സൈബര്‍ സെല്ലില്‍ നിന്നുള്ള വിദഗ്തര്‍ ഉള്‍പ്പെടെ ഇത് പരിശോധിച്ച് വരുന്നു. ഇത്തരം തട്ടിപ്പുകളിലൂടെ ലക്ഷങ്ങളാണ് ഇയാള്‍ ഉണ്ടാക്കിയതെന്നും പ്രാഥമിക പരിശോധനയില്‍ വ്യക്തമായിടുണ്ട് . ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതാണെന്നാണ് ഇയാള്‍ പറയുന്നത്. ഐ.ബിയുടെ ഉന്നത ഉദ്ധ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധമുണ്ട് എന്ന് കണ്ടെത്തിയാല്‍ ഇയാളെ എന്‍ ഐ എ ക്കു കൈമാറും. സ്ഥാപനം പൂട്ടി പോലീസ് സീല്‍ ചെയ്തു. കാക്കയങ്ങാട് എസ്.ഐ ഇ.എന്‍ ബിജോയുടെ നേതൃത്വത്തില്‍ ഐ.ബി സംഘം മണിക്കൂറുകളോളമാണ് സ്ഥാപനത്തില്‍ പരിശോധന നടത്തിയത്.കൂടുതല്‍ കാര്യങ്ങള്‍ പോലീസ് വെളിപ്പെടുത്തിയില്ല.