കാസര്‍കോട് കലക്ടറും ഐ.ജിമാരും ക്വാറന്‍റീനില്‍; സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകള്‍

0 1,746

കാസര്‍കോട് കലക്ടറും ഐ.ജിമാരും ക്വാറന്‍റീനില്‍; സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന കലക്ടര്‍ ഡി. സജിത് ബാബു, ഐ.ജി മാരായ അശോക് യാദവ്, വിജയ് സാക്കറെ എന്നിവര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. ജില്ലയില്‍ കോവിഡ് ബാധിച്ച ദൃശ്യമാധ്യമപ്രവര്‍ത്തകനുമായി സമ്ബര്‍ക്കം പുലര്‍ത്തിയതുകൊണ്ടാണ് ഇവര്‍ ക്വറന്‍റീനില്‍ പ്രവേശിച്ചത്.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയെ ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. കൊല്ലത്തെ ഓച്ചിറ, തൃക്കോവില്‍വട്ടം പഞ്ചായത്തുകളും കോട്ടയത്തെ ഉദയനാപുരം പുതുതായി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി. 70 പ്രദേശങ്ങളാണ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയില്‍ സ്പെഷ്യല്‍ ട്രാക്കിങ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ 20 വീടുകളുടെയും ചുമതല രണ്ടുപൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ഈ ടീമിന് നല്‍കിയിട്ടുണ്ട്. ശാസ്ത്രീയ വിവര ശേഖരണ രീതി ഉപയോഗിച്ച്‌ ആളുകളുടെ സമ്ബര്‍ക്കം കണ്ടെത്തും. വിദേശത്തുനിന്നും മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞു. ഇവരെ പരിശോധനക്ക് വിധേയമാക്കണമെന്നുണ്ടെങ്കില്‍ അക്കാര്യം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ജില്ല ദുരന്തനിവാരണ തോറിറ്റിയുമായി ചര്‍ച്ചചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കാന്‍ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.