കുവൈത്തില്‍ ഹോം നഴ്സിെന്‍റ മരണം: സഹോദരന്‍ പരാതി നല്‍കി

0 958

കുവൈത്തില്‍ ഹോം നഴ്സിെന്‍റ മരണം: സഹോദരന്‍ പരാതി നല്‍കി

കോട്ടയം: കുവൈത്തില്‍ മരിച്ച കോട്ടയം പെരുമ്ബായിക്കാട് പള്ളിപ്പുറം സ്വദേശിയായ ഹോം നഴ്സ് സുമിയുടെ (37) മൃതദേഹം നാട്ടിലെത്തിക്കണമെന്നും മരണം സംബന്ധിച്ച ദുരൂഹതകള്‍ നീക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പരാതി നല്‍കി.

ഭര്‍ത്താവ് ഉപേക്ഷിച്ച സുമിക്ക് 14ഉം 12ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. എറണാകുളത്തുള്ള ഏജന്‍സി വഴിയാണ് ജോലിക്ക് പോയത്. മേയ് രണ്ടിന് ഇന്ത്യന്‍ എംബസി ഷെല്‍ട്ടറില്‍ ഹൃദയാഘാതം മൂലം മരിച്ചതായി ഉദ്യോഗസ്ഥന്‍ മനോജ് കുര്യന്‍ സഹോദരി സീമയെ വിളിച്ചറിയിക്കുകയായിരുന്നു. ആറാംതീയതി കാര്‍ഗോ വിമാനത്തില്‍ മൃതദേഹം അയക്കുമെന്നാണ് അറിയിച്ചിരുന്നത്.
കുവൈത്തില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അയച്ചുകൊടുത്തു. ശ്വാസം മുട്ടിയുണ്ടായ ഹൃദയാഘാതം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിേപ്പാര്‍ട്ട്. എന്നാല്‍, നാലാം തീയതി വിളിച്ച്‌ കോവിഡ് മൂലമാണ് മരിച്ചതെന്നും മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. പരിശോധനഫലമോ സുമിയുടെ കൈവശമുണ്ടായിരുന്ന പണമോ മറ്റ് വസ്തുക്കളോ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. ഹാവല്ലിയിലെ ഹോം കെയറില്‍ കഴിയവെ ഏപ്രില്‍ 28നാണ് സുമിയുമായി കുടുംബാംഗങ്ങള്‍ അവസാനമായി സംസാരിച്ചത്. അന്ന് സംസാരിച്ചുകൊണ്ടിരിക്കുേമ്ബാള്‍ മറ്റൊരാള്‍ ഫോണ്‍ പിടിച്ചുവാങ്ങിയിരുന്നു. മൃതദേഹം ഫര്‍വാനിയ-ഡജീജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു എന്നാണ് വിവരമെന്നും സഹോദരന്‍ ജെ. സന്തോഷ് കുമാര്‍ പരാതിയില്‍ പറയുന്നു.