നിങ്ങള്‍ ഒരുമാസമായല്ലേ ആയുള്ളൂ, ഞാന്‍ ആറരക്കൊല്ലമായി ലോക്ഡൗണിലാണ്’ – ശ്രീശാന്ത്

0 1,706

നിങ്ങള്‍ ഒരുമാസമായല്ലേ ആയുള്ളൂ, ഞാന്‍ ആറരക്കൊല്ലമായി ലോക്ഡൗണിലാണ്’ – ശ്രീശാന്ത്

 

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിെന്‍റ ഭാഗമായി ഒരുമാസത്തിലേറെക്കാലമായി ലോക്ഡൗണിലായ ഇന്ത്യന്‍ ജനത ഏറെ പ്രയാസത്തിലാണ്. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനാകാതെയും പുറത്തിറങ്ങാനാകാതെയും മനംമടുപ്പിക്കുന്ന അവസ്ഥയിലാണ് പലരും. എന്നാല്‍ കരിയറില്‍ കഴിഞ്ഞ ആറര വര്‍ഷമായി താന്‍ ലോക്ഡൗണില്‍ കഴിയുകയാണെന്ന് ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളിയായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. 2013ലെ ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ലഭിച്ച വിലക്ക് അടുത്ത സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കെ ഈ വര്‍ഷം വീണ്ടും ക്രിക്കറ്റില്‍ സജീവമാകാനൊരുങ്ങുന്ന ശ്രീശാന്ത് ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിലക്ക് കാലവും ക്രിക്കറ്റിനെക്കുറിച്ചും ഉള്ളുതുറക്കുകയാണ് ശ്രീശാന്ത്.

 

ആറരക്കൊല്ലമായി ക്രിക്കറ്റ് എന്നില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ടു

‘എല്ലാവരും കഴിഞ്ഞ ഒരു മാസമായിട്ടാണ് ലോക്ഡൗണിലായത്. പക്ഷേ, ഞാന്‍ എെന്‍റ പ്രഫഷനല്‍ ജീവിതത്തില്‍ ആറര വര്‍ഷമായി ലോക്ഡൗണിലാണ്. സിനിമയും ടെലിവിഷനുമായി ബന്ധപ്പെട്ട് മാത്രമാണ് ഇക്കാലയളവില്‍ ഞാന്‍ പ്രവര്‍ത്തിച്ചത്. ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് എന്നില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ടു. അതെന്നോെടാപ്പമില്ലായിരുന്നു’ -37കാരനായ ശ്രീശാന്ത് പറഞ്ഞു.

‘ഒരുകാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ എനിക്ക് അനുവാദമില്ല. പക്ഷേ, ഞാന്‍ വീട്ടിനുള്ളില്‍ പരിശീലന സൗകര്യം ഒരുക്കിയിരുന്നു. ഏറെ സമയം ഞാനവിടെ ചെലവഴിക്കുന്നു. അക്കാലത്ത് പുറത്തിറങ്ങുക എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ലോക്ഡൗണ്‍ ചെലവഴിക്കുന്നത്

‘എട്ടുമണിക്കൂര്‍ ഉറക്കം. നാല്, അഞ്ച് തവണകളായി ദിവസം രണ്ട് മണിക്കൂര്‍ ഭക്ഷണത്തിനായി ചെലവഴിക്കും. ആറ് മണിക്കുര്‍ പരിശീലനം. മറ്റ് കഴിവുകള്‍, കരുത്ത്, ചലനശക്തി എന്നിവക്കായി മൂന്ന് മണിക്കൂര്‍. രണ്ട്മുതല്‍ മൂന്ന് മണിക്കൂര്‍ വരെ കുടുംബത്തോടൊപ്പമിരുന്ന് സിനിമ കാണും. അത്കൂടാതെ ദിവസം ഒരുമണിക്കൂര്‍ പ്ലേസ്റ്റേഷനില്‍ ഗെയിമും കളിക്കും’.

 

 

ശ്രീശാന്ത് ജിമ്മില്‍

 

പന്തിലെ തുപ്പല്‍പ്രയോഗം നിരോധിക്കുന്നത് അസംബന്ധം

കോവിഡ് വ്യാപനത്തിെന്‍റ പശ്ചാത്തലത്തില്‍ ബൗളര്‍മാര്‍ പന്തില്‍ ഉമിനീര്‍ പ്രയോഗിക്കുന്നത് നിരോധിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ബൗളര്‍മാര്‍ക്ക് തിരിച്ചടിയാണ്.

‘അല്ലെങ്കില്‍ തന്നെ ഇത് ബാറ്റ്സ്മാെന്‍റ കളിയാണ്. ഈ നിയമം നടപ്പില്‍ വരുത്തുകയാെണങ്കില്‍ റിവേഴ്സ് സ്വിങ് പന്തുകള്‍ എറിയാന്‍ പ്രയാസമാകും. കളിക്കളം വീണ്ടുമുണരുേമ്ബാള്‍ രോഗമില്ലാത്തവരായിരിക്കണം ഇറങ്ങുന്നത്. അസുഖബാധിതര്‍ എന്തിനാണ് കളിക്കുന്നത്. മത്സരം ആരംഭിക്കുന്നതിന് മുമ്ബ് കളിക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം’.

‘ചില സമയങ്ങള്‍ പന്ത് മിനുസപ്പെടുത്താന്‍ ഉമിനീരിനേക്കാള്‍ നല്ലത് വിയര്‍പ്പാണ്. ഫാസ്റ്റ് ബൗളിങ് ഒരുകലയാണ്. റിവേഴ്സ് സ്വിങ്ങിനായി പന്ത് പഴയതാകുന്നത് വരെ കാത്തിരിക്കാന്‍ ഞാന്‍ ഒരുക്കമല്ല. സാധാരണ സ്വിങ് ലഭിക്കുന്ന സമയം തന്നെ പന്ത് റിവേഴ്സ് സ്വിങ് ചെയ്യിക്കുന്നത് ഞാന്‍ ആസ്വദിക്കാറുണ്ട്. ഞാന്‍ വീണ്ടും കളിക്കളത്തിലെത്തുേമ്ബാള്‍ നിങ്ങള്‍ക്കത് കാണാം. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാകാന്‍ ഇനിയും എനിക്ക് സാധിക്കുമെന്ന് തന്നെയാണ് വിശ്വാസം’ താരം പറഞ്ഞു നിര്‍ത്തി.

 

 

ഇന്ത്യന്‍ പേസ് ഫാക്ടറിയിലേക്കുള്ള അടുത്ത കണ്ടെത്തലായി 2005ല്‍ അവതരിച്ച ശ്രീശാന്ത് 2007ലും 2011ലും ലോകകപ്പുയര്‍ത്തിയ ഇന്ത്യന്‍ ടീമിനൊപ്പം ഭാഗ്യശ്രീയായി നിലകൊണ്ടു. മികച്ച പ്രകടനങ്ങളുമായി ഇന്ത്യന്‍ ടീമിെന്‍റ പ്രധാന പേസ് ആയുധമായി നില കൊള്ളുേമ്ബായും ക്ഷിപ്രകോപിയായ താരം വിവാദങ്ങളുടെ തോഴനായി മാറി. കളിക്കളത്തില്‍ സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കാത്തതും പ്രയാസമായി മാറി. 2013ല്‍ ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ആരോപണവിധേയനായ ശ്രീശാന്തിനെ ആജീവനാന്തമായിരുന്നു ബി.സി.സി.ഐ വിലക്കിയത്. എന്നാല്‍ വിലക്ക് ഓംബുഡ്സ്മാന്‍ ലഘൂകരിച്ചതാണ് ശ്രീശാന്തിന് തുണയായത്. 2011ലാണ് ശ്രീ അവസാനമായി ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്.