പരിശീലകരുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല ചിത്രം; സൂം ആപ്പ് വീണ്ടും സംശയ നിഴലില്‍

0 920

പരിശീലകരുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല ചിത്രം; സൂം ആപ്പ് വീണ്ടും സംശയ നിഴലില്‍

ഹൈദരാബാദ്: േലാക്ഡൗണ്‍ കാലത്ത് ട്രെന്‍ഡിങ്ങായ സൂം വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍െറ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. സൂമില്‍ ഇന്ത്യയിലെ യുവ ബാഡ്മിന്‍റണ്‍ പരിശീലകര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കോച്ചിങ് ക്ലാസിനിടെ അശ്ലീല ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

ഇന്ത്യയുടെ ഹെഡ് കോച്ച്‌ പുല്ലേല ഗോപീചന്ദ്, ഇന്തോനേഷ്യക്കാരനായ കോച്ച്‌ അഗസ് സാേന്‍റാസോ എന്നിവര്‍ നയിച്ച ക്ലാസില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 700ഓളം പേര്‍ പങ്കെടുത്തുകൊണ്ടിരിക്കെ വ്യാഴാഴ്ച ഉച്ചക്ക് 12.40നാണ് സംഭവം. സ്ത്രീകളടക്കമുള്ളവര്‍ ക്ലാസിനുണ്ടായിരുന്നു.

പുതിയ പരിശീലകനായ സാേന്‍റാസോ സെഷന്‍ നയിക്കുന്നതിനിടെ ഒന്നിലധികം തവണ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടെന്നും ചിത്രം നീക്കിയ ശേഷമാണ് പിന്നീട് ക്ലാസ് തുടര്‍ന്നതെന്നും പങ്കെടുത്തവരില്‍ ഒരാള്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഗോപീചന്ദ് ലോഗ്ഔട്ട് ചെയ്ത് പോയതായാണ് റിപ്പോര്‍ട്ട്.

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്) ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും (ബായ്) ചേര്‍ന്നാണ് 21 ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. സായ് ബംഗളൂരുവാണ് മീറ്റിങ്ങിന്‍െറ ഇന്‍വിറ്റേഷന്‍ അയച്ചത്. ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളഞ്ഞ സായ് സംഭവത്തില്‍ ഐ.ടി വിഭാഗം വിശദ അന്വേഷണം തുടങ്ങിയതായും പറഞ്ഞു.

നിലവില്‍ രാജ്യത്തെ സ്കൂളുകളിലടക്കം സൂം അപ്ലിക്കേഷനാണ് ക്ലാസ് നടത്താന്‍ ഉപയോഗിക്കുന്നത്. ആപ്ലിക്കേഷന്‍ സുരക്ഷിതമല്ലെന്ന് ഏപ്രില്‍ 20ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് തന്നിരുന്നു. സൂം ആപ് വഴി വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്‍െറ മാര്‍ഗനിര്‍ദേശം.