മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുമെന്ന പരാമർശത്തിനെതിരെ തമിഴ്നാട് സുപ്രിംകോടതിയിലേക്ക്. കേരളത്തിന്റെ പുതിയ പ്രഖ്യാപനത്തെ എതിർക്കുമെന്ന് മന്ത്രി ദുരൈ മുരുകൻ വ്യക്തമാക്കി. പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന പ്രഖ്യാപനം സുപ്രിംകോടതി വിധിയുടെ ലംഘനമാണ്. കേരളത്തിന്റെ പ്രഖ്യാപനം ഏകപക്ഷീയമാണ്. മുല്ലപ്പെരിയാർ സംബന്ധിച്ച് തമിഴ്‌നാടിന്റെ ഉടമസ്ഥാവകാശം ഒരു കാരണവശാലും വിട്ടുനൽകില്ല. മുല്ലപ്പെരിയാറിന് ബലക്ഷയമില്ലെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയതാണ്. സുപ്രിംകോടതി വിധിയുടെ ലംഘനമാണ് കേരള സർക്കാർ ചെയ്തിരിക്കുന്നതെന്നും അതിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ദുരൈ മുരുകൻ പ്രസ്താവനയിലൂടെ അറിയിച്ചു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പരാമർശിച്ചിരുന്നു. തമിഴ്‌നാടുമായി ചർച്ച തുടരുമെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.