പഴവങ്ങാടി ഗണപതിക്ഷേത്രം-PAZHAVANGADI GANAPATHY TEMPLE THIRUVANANTHAPURAM

PAZHAVANGADI GANAPATHY TEMPLE THIRUVANANTHAPURAM

0 210

കേരളസംസ്ഥാനതലസ്ഥാനമായ തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തിൽ നിന്ന് അല്പം വടക്കുമാറി സ്ഥിതിചെയ്യുന്ന പ്രസിദ്ധ മായ ക്ഷേത്രമാണ് പഴവങ്ങാടി മഹാഗണപതിക്ഷേത്രം. കേരളത്തിലെ ഏറ്റവും പേരുകേട്ട ഗണപതിക്ഷേത്രങ്ങളിലൊന്നാണിത്. വലതുകാൽ മടക്കിവച്ച്, വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിലിരിയ്ക്കുന്ന ഗണപതിഭഗവാനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.

വലതുകാൽ മടക്കിവച്ച്, വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിലിരിയ്ക്കുന്ന  ഗണപതിഭഗവാ നാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഉപദേവതകളാ യി അയ്യപ്പൻ , ദുർഗ്ഗാഭഗവതി, നാഗദൈവങ്ങൾ എന്നിവരും ക്ഷേത്ര ത്തിൽ  കുടികൊള്ളുന്നു. വിനായക ചതുർത്ഥിയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കേരളത്തിൽ, ഏറ്റവും വിപുലമായി വിനായക ചതുർത്ഥി ആഘോഷി യ്ക്കുന്ന  ക്ഷേത്രങ്ങളിലൊ ന്നാണിത്. ഇന്ത്യൻ കരസേനയുടെ മദ്രാസ് റെജിമന്റാണ് ക്ഷേത്രം നോക്കിനടത്തുന്നത്.

ഐതിഹ്യം

തിരുവിതാംകൂർ സൈന്യവുമായി ബന്ധപ്പെട്ട ഒരു കഥയാണ് ഈ ക്ഷേത്രത്തിന് പറയാനുള്ളത്. തിരുവനന്തപുരത്തിനുമുമ്പ് തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുര ത്തുവ ച്ചാണ് തിരുവിതാംകൂർ കരസേന രൂപം കൊണ്ടത്. അതിലെ ഒരു അംഗത്തിന്, അടുത്തുള്ള പുഴ യിൽ നിന്ന് ഒരു ഗണപതിവിഗ്രഹം കിട്ടി. അദ്ദേഹവും മറ്റ് സൈനികരും ചേർന്ന് ആ വിഗ്രഹം ആരാധിച്ചുപോന്നു. കാലക്രമത്തിൽ ഗണപതി അവരുടെ പരദേവ തയായി മാറി. തിരുവിതാംകൂറിന്റെ തലസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറ്റിയപ്പോൾ കരസേന ആസ്ഥാ നവും തിരുവനന്തപുരത്തായി. തുടർന്ന്, ഗണപതിയ്ക്ക് ഒരു ക്ഷേത്രം പണിയണമെന്ന് ആഗ്രഹി യ്ക്കുകയും, അതനുസരിച്ച് പഴവങ്ങാടിയിൽ ക്ഷേത്രം പണിയുകയുമായിരുന്നു. 2019 ൽ ക്ഷേത്രം വീണ്ടും പുതുക്കിപ്പണിതു.

ക്ഷേത്രനിർമ്മിതി

ക്ഷേത്രപരിസരവും മതിലകവും

തിരുവനന്തപുരം പഴവങ്ങാടി ദേശത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ദർശനം. വളരെ ചെറിയൊരു ക്ഷേത്രമാണിത്. തമിഴ് ശൈലിയിൽ നിർമ്മിച്ച ഗോപുരവും അതിലുള്ള ഗണപതിരൂപവും ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണമാണ്. ക്ഷേത്രത്തിൽ വിവിധ സ്ഥലങ്ങളിലായി 32 ഗണപതിരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഇപ്പോൾ ഗോപുരം സ്വർണ്ണം പൊതിഞ്ഞിട്ടുണ്ട്. ഗോപുരത്തിനടുത്താണ് ചെരുപ്പ് വയ്ക്കാനുള്ള സൗകര്യമുള്ളത്. അകത്തുകടന്നാൽ, നാളികേരം ഉടയ്ക്കാനുള്ള സൗകര്യമുണ്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് നാളികേരം ഉടയ്ക്കൽ. നിത്യേന ആയിരക്കണക്കിന് നാളികേരങ്ങളാണ് ഇവിടെ ഉടഞ്ഞുപോകുന്നത്. ഇത് സംസ്ഥാനത്തെ റെക്കോർഡാണ്.

ശ്രീകോവിൽ

വളരെ ചെറിയൊരു ശ്രീകോവിലാണ് ഇവിടെയുള്ളത്. ചതുരാ കൃതിയിൽ തീർത്ത ഈ ശ്രീകോവിൽ നാലമ്പലത്തോട് ചേർത്തുകെട്ടിയതാണ്. അകത്ത് ഒരു മുറിയേയുള്ളൂ. അതാണ് ഗർഭഗൃഹം. മൂന്നടി ഉയരം വരുന്ന ഗണപതിവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്ക പ്പെട്ടിരിയ്ക്കുന്നു. ചതുർബാഹുവായ വിഗ്രഹം വലതുകാൽ തൂക്കിയിട്ട് പീഠത്തിലിരിയ്ക്കുന്ന ഭാവത്തിലാണ്. പുറകിലെ വലതുകയ്യിൽ മഴുവും, പുറകിലെ ഇടതുകയ്യിൽ കയറും, മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്.

ശ്രീകോവിലിന് എടുത്തുപറയത്തക്ക യാതൊരു സവിശേഷതയുമില്ല. തീർത്തും ലളിതമായ നിർമ്മിതിയാണ്. വടക്കുവശത്ത് ഓവുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോരുന്നു.

നാലമ്പലം

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. വളരെ ചെറുതാണ് നാലമ്പലവും എങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയുണ്ട്. നിത്യേന ഇവിടെ അപ്പത്തിന്റെയും അടയുടെയും വാസന പുറത്തുവരുന്നുണ്ടാകും. തെക്കുപടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായി പ്രത്യേക മുറിയിൽ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ശബരിമലയ്ക്ക് പോകുന്ന തീർത്ഥാടകർ ഈ നടയിൽ വച്ചാണ് മാലയിടുന്നതും കെട്ടുനിറയ്ക്കു ന്നതുമെല്ലാം. വടക്കുപടിഞ്ഞാറേമൂലയിൽ മറ്റൊരു മുറിയിൽ ദുർഗ്ഗാഭഗവതി കുടികൊള്ളുന്നു. ചതുർബാഹുവാണ് ഈ പ്രതിഷ്ഠ. നവരാത്രിനാളുകൾ ഈ ഭഗവതിയ്ക്ക് വിശേഷമാണ്.

ശ്രീ മഹാഗണപതി

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. രത്നപീഠത്തിലിരിയ്ക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണ് ഗണപ തിഭഗവാന്റേത്. ബാലഗണപതിയായാണ് സങ്കല്പം. മൂന്നടി ഉയരമുള്ള വിഗ്രഹം കിഴ ക്കോട്ട്  ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. തിരുവിതാംകൂർ സൈന്യത്തിലെ ഒരു സൈനികന് പുഴയിൽ നിന്ന് കിട്ടിയതെന്ന് പറയപ്പെടുന്ന വിഗ്രഹം പിൽക്കാലത്ത് പ്രതിഷ്ഠിച്ചു എന്നാണ് കഥ. ചതുർബാഹുവായ വിഗ്രഹത്തിന്റെ പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതു കയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാ ങ്കിതമാണ്. വലത്തോട്ടാണ് തുമ്പിക്കൈ പോകുന്നത്. നാളികേരമുട യ്ക്കലാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ദിവസവും ആയിരക്കണക്കിന് നാളികേരങ്ങളാണ് പഴവങ്ങാടിയിൽ ഉടഞ്ഞു തീരുന്നത്. അപ്പം, അട, മോദകം, ഗണപതിഹോമം, കറുകമാല തുടങ്ങിയവയാണ് മറ്റ് പ്രധാന വഴിപാടുകൾ.

ഉപദേവതകൾ

അയ്യപ്പൻ

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് താരകബ്രഹ്മസ്വ രൂപനും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ശബരിമലയിലെ വിഗ്രഹ ത്തിന്റെ അതേ രൂപത്തിലുള്ള വിഗ്രഹമാണിത്. ഒന്നരയടി ഉയരമുണ്ട് ഇവിടത്തെ അയ്യപ്പ വിഗ്രഹത്തിന്. അയ്യപ്പസ്വാമിയുടെ നടയിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നെയ്യഭിഷേകം, അപ്പം, അട, എള്ളുപായസം, എള്ളുതിരി എന്നിവയാണ് ഗണപതിസഹോദരനായ അയ്യപ്പന് പ്രധാനവഴിപാടുകൾ.

ഭഗവതി

നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഭഗവതി കുടികൊ ള്ളുന്നു. ചതുർബാഹുവായ ദുർഗ്ഗാദേവിയാണ് ഇവിടെയുള്ളത്. മൂന്നടി ഉയരമുണ്ട് ഇവിടത്തെ ചതുർബാഹുവിഗ്രഹത്തിന്. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും ധരിച്ച ഭഗവതിയുടെ താഴത്തെ രണ്ടുകൈകളും അഭയവരദമുദ്രാങ്കിതങ്ങളാണ്. ലളിതാ സഹസ്രനാ മാർച്ചന, പട്ടും താലിയും ചാർത്തൽ, നെയ്പ്പായസം എന്നിവയാണ് ഭഗവതിയുടെ പ്രധാന വഴിപാടുകൾ. നവരാത്രി നാളുകളിൽ വിശേഷാൽ പൂജകൾ ഭഗവതിയ്ക്കുണ്ടാകും.

നാഗദൈവങ്ങൾ

ക്ഷേത്രമതിലകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവും നാഗയക്ഷിയും ചിത്രകൂടവും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. നൂറും പാലും നിവേദ്യവും മഞ്ഞൾപ്പൊടി അഭിഷേകവുമാണ് പ്രധാന വഴിപാടുകൾ . ആയില്യം നാളിൽ വിശേഷാൽ പൂജകളുണ്ടാകും.

നിത്യപൂജകൾ

നിത്യേന മൂന്നുപൂജകളുള്ള ക്ഷേത്രമാണ് പഴവങ്ങാടി ഗണപ തിക്ഷേത്രം. രാവിലെ നാലര മണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന് അഞ്ചുമണിയ്ക്ക് അഭിഷേകം. അഞ്ചരയ്ക്ക് ഉഷഃപൂജയും തുടർന്ന് ഗണപതി ഹോമവും നടക്കുന്നു. രാവിലെ ഒമ്പതുമണിയ്ക്ക് ഉച്ചപ്പൂജയും തുടർന്ന് നവക-പഞ്ചഗവ്യ കലശാഭിഷേകങ്ങളും കഴിഞ്ഞ് പത്തരയോടെ നടയടയ്ക്കുന്നു. വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധനയും തുടർന്ന് ഏഴുമണിയ്ക്ക് അത്താഴപ്പൂജയും നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

വിശേഷദിവസങ്ങൾ

വിനായക ചതുർത്ഥി

ചിങ്ങമാസത്തിലെ വെളുത്ത ചതുർത്ഥി ദിവസം ആഘോഷിയ്ക്കുന്ന വിനായക ചതുർ ത്ഥിയാണ് പഴവങ്ങാടി ക്ഷേത്രത്തിലെ പ്രധാന ആഘോഷം. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലിയ ആഘോഷണങ്ങളിലൊന്നാണിത്. ഗണപതിഭഗവാന്റെ ജന്മദിനമായി അറിയപ്പെടുന്ന വിനായക ചതുർത്ഥി നാളിൽ ക്ഷേത്രനട രാവിലെ നേരത്തേ തുറന്ന് പൂജ നടത്തുന്നു. അന്നേദിവസം അഷ്ടദ്രവ്യമഹാ ഗണപതിഹോമമാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങ്. നൂറ്റെട്ട് നാളികേരങ്ങളാണ് ഈ ഹോമത്തിന് ഉപയോഗിയ്ക്കുന്നത്. ക്ഷേത്രം തന്ത്രിയുടെ നേതൃത്വ ത്തിലാണ് ഹോമം നടത്തുന്നത്. ക്ഷേത്രം നടത്തിപ്പുകാരായ മദ്രാസ് റെജിമന്റുകാരുടെ വക വലിയ അലങ്കാരങ്ങളാണ് ഈ ദിവസം ക്ഷേത്രത്തിലുണ്ടാകുക. പണ്ടുകാലത്ത് ക്ഷേത്രത്തിൽ നിന്ന് ഏകദേശം രണ്ടുകിലോമീറ്റർ അകലെക്കിടക്കുന്ന തമ്പാനൂർ വരെ വലിയ അലങ്കാരങ്ങളു ണ്ടായി രുന്നതായി പഴമക്കാർ പറയുന്നു. സന്ധ്യയ്ക്ക് തുറന്ന വാഹനത്തിൽ ഗണപതിവിഗ്രഹം നഗരപ്രദക്ഷിണത്തിന് ഇറക്കുന്നു. 2015 വരെ മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് എഴുന്ന ള്ളിച്ചിരുന്നത്. ക്ഷേത്രത്തിൽ തുടങ്ങുന്ന പ്രദക്ഷിണം കിഴക്കേ കോട്ടയിലൂടെ പദ്മനാഭസ്വാ മിക്ഷേത്രത്തിന് മുന്നിലെത്തുകയും, തുടർന്ന് പദ്മനാഭസ്വാമിയെയും പദ്മതീർത്ഥക്കുളത്തെയും വലംവച്ചശേഷം തിരിച്ച് ക്ഷേത്രത്തിലെത്തുകയും ചെയ്യുന്നതാണ് ഈ ചടങ്ങ്. നിരവധി ഭക്തജനങ്ങളാണ് ഈ കാഴ്ച കാണാനായി വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്നത്. ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുമ്പോഴും ക്ഷേത്രത്തിൽ മടങ്ങിയെത്തുമ്പോഴും കരിമരുന്നു പ്രയോഗം നടത്തുന്നതും പതിവായിരുന്നു. എന്നാൽ, 2016-ൽ ഇതും നിർത്തി. അന്നേദിവസം അപ്പവും മോദകവുമാണ് പ്രധാന നിവേദ്യവസ്തുക്കൾ.

വിനായക ചതുർത്ഥിയോടനുബന്ധിച്ച് സമീപകാലത്തായി വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഗണേശോത്സവം തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാ നങ്ങളിൽ വ്യാപകമായ ഗണേശോത്സവങ്ങളുടെ മാതൃകയിലാണ് ഇത് നടത്തപ്പെടുന്നത്. കളിമണ്ണുകൊണ്ട് ഗണപതിവിഗ്രഹങ്ങളുണ്ടാക്കി ചതുർത്തിയ്ക്ക് മുമ്പുള്ള പത്തുദിവസം പൂജ നടത്തുന്നതും ചതുർത്ഥിയുടെ പിറ്റേദിവസം (പഞ്ചമി) നിമജ്ജനം ചെയ്യുന്നതുമാണ് ചടങ്ങ്. ശംഖുമുഖം കടപ്പുറത്താണ് വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നത്. ഇതിനോടനുബന്ധിച്ചുള്ള ഘോഷയാത്രകൾ വളരെ വലുതാണ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇവ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്.

Address: Padmavilasam Rd, Pazhavangadi, Padma Nagar, Pazhavangadi, Thiruvananthapuram, Kerala 695023

Phone: 0471 246 1929