സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ 116 മെഡിക്കല്‍ പിജി സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ അനുമതി

0 106


തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ പിജി ഡിപ്ലോമ സീറ്റുകള്‍ പിജി ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 109-ഉം സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഏഴും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 116 പിജി ഡിഗ്രി സീറ്റുകളാക്കാനാണ് അനുമതി നല്‍കിയത്.
ആലപ്പുഴ മെഡിക്കല്‍ കോളജിന് 10 , കോട്ടയം മെഡിക്കല്‍ കോളജിന് 22 , കോഴിക്കോട് മെഡിക്കല്‍ കോളജിന് 50 , തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 27 സീറ്റുകള്‍ എന്നിങ്ങനെയാണ് പിജി ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് അനുമതി നല്‍കിയത്. മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ട പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും പിജി വിദഗ്ധ ഗ്രൂപ്പിന്‍റെ ശിപാര്‍ശകള്‍ക്കും ശേഷമാണ് ഡിപ്ലോമ കോഴ്‌സിനെ ഡിഗ്രിയാക്കി മാറ്റിയത്. എംസിഐ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് കൂടി ഇത് പരിഗണിച്ചാണ് തീരുമാനമെടുത്തത്. 2020-21 അധ്യായന വര്‍ഷത്തില്‍ തന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ സാധിക്കും.

ഇതോടു കൂടി രണ്ട് വര്‍ഷ പിജി ഡിപ്ലോമ കോഴ്‌സിന് പകരം മൂന്നുവര്‍ഷ പിജി ഡിഗ്രി കോഴ്‌സിനുള്ള അനുമതിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പിജി ഡിഗ്രി പഠിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.